Saturday, March 22, 2008

എന്റെ യമുന

“ ഞാന്‍ ഈയിടയായ് കരയാറില്ല “ യെന്ന്
കുറച്ചുമുന്‍പുവരെ
സംശയയിച്ചിരിക്കുകയായിരുന്നു.. എന്നാല്‍
ഇപ്പോള്‍ ഇതാ ഞാന്‍ പോലുമറിയാതെ എന്റെ
കണ്ണുകളില്‍ കാര്‍മേഘങ്ങളില്ലാതെ തോരാ
മഴപെയ്തുകൊണ്ടിരിക്കുന്നു.. ആ കണ്ണുനീരാല്‍
സൃഷ്‌ടിച്ചൊരു യമുനയേ ഞാന്‍
ഭൂമിയിലേക്കൊഴുക്കിവിടുന്നു‍.. അതില്‍
എത്രയെത്ര പ്രാവശ്യം ഞാന്‍
കുളിച്ചുയര്‍‌ന്നേക്കുന്നു.. എന്നിലെ പാപങ്ങളെ
ഒഴുക്കികളയാന്‍ വേണ്ടിയെന്നവണ്ണം.. ഒരിക്കല്‍
ഈ യമുന തന്റെ
കടലിലേക്കൊഴുകിയെത്തുമെന്നൊരു
പ്രതീക്ഷയില്‍...

Tuesday, March 4, 2008

കടല്‍




ഏകാകിനയ് ഓര്‍‌മകളില്‍ മുഴുകി ഞാന്‍
ഇതാ നിന്മുന്നില്‍ നില്‍ക്കുന്നു.. കടലില്‍
നിന്നുമുയരുന്ന തിരമാലകള്‍ക്കൊപ്പം എന്റെ മനസ്സ്
ഉയരുകയും താഴുകയും ചെയ്യുന്നു..
എങ്ങുനിന്നറിയാത്തൊരു ശബ്ദം
എന്നിലേക്കൊഴുകിവരുന്നു. മറ്റാര്‍‌ക്കും കേള്‍ക്കാന്‍
കഴിയാത്തൊരാ സംഗീതത്തിനു എന്റെ ചുണ്ടുകള്‍
ഈണം പിടിക്കുന്നു.. ഞാന്‍ ഞാനെന്റെ നീല
പീലികള്‍ വിടര്‍ത്തി ഈ തിരമാലകളോടൊത്ത്
നൃത്തം വെയ്ക്കുന്നു.. ഞാന്‍ താണ്ടവമാകുന്നു.. ഞാന്‍
ലാസ്യവും..

Thursday, February 14, 2008

Love



Lady Arwen is a character based on a novel 'Lord of rings'.she is an elf princess. she is immortal but she loves a human,Aragorn who is mortal.she is one of my favourite character. once she says this dialogue...

"I would rather share one lifetime with you, then face all the ages of this world alone. I choose a mortal life"

കത്ത്

കത്ത്.. എല്ലവരും ഇന്നത്തെ ദിവസം അവര്‍ സ്നേഹിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാറുണ്ട്.കഴിഞ്ഞ വര്‍ഷം, ഇന്നത്തെ ദിവസമല്ലെങ്കിലും നീയുമെനിക്കൊരു സമ്മാനം തന്നായിരുന്നു. ഒരു പളുങ്ക് പാത്രത്തിന്നുള്ളിലൊരു ചുമന്ന മെഴുകുതിരി.ഇന്നും അതു കത്തിക്കാതെ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്. എനിക്ക് സമ്മാനം തരാന്‍ നിനക്കെന്നും മടിയായിരുന്നു.. എനിക്കിഷ്‌ടപ്പെട്ടില്ലെങ്കിലോ എന്നു കരുതിയായിരിക്കണം.നിന്റെ സമ്മാനങ്ങള്‍ വലിയ വിലപ്പിടിപ്പുള്ളതല്ലയെന്ന് ഞാന്‍ പുച്‌ഛിക്കുമോയെന്ന് നീ ഭയന്നിരുന്നു അല്ലെ? എന്നാല്‍ നീ ഒരു വെള്ളപേപ്പറില്‍ വെറുതെ കുത്തിവരച്ചാല്‍പ്പോലുമെനിക്ക് വലിയകാര്യമായിരുന്നു. നീ വെറുതെ ചുരുട്ടിയെറിഞ്ഞിരുന്ന പേപ്പറുകള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചിവെച്ചിട്ടുണ്ട്.വെറുതേ.. അന്നങ്ങനെ തോന്നി.. നിനക്കൊരു സമ്മാ‍നവും എനിക്കു നല്‍കാന്‍ കഴിഞ്ഞിട്ടില്ല.നമ്മളതിലൊരിക്കലും പരാതിപ്പെട്ടിരുന്നുമില്ല.. എന്നാല്‍ ഇപ്രാവശ്യം ഒരാഗ്രഹം നിനക്കൊരു കത്തെഴുതിയാലോയെന്ന്.. എന്നാല്‍ ഞാന്‍ എപ്പോഴും നിന്നോട് പറയാറുള്ള അതേ സംശയം തന്നെയാണ് ഇന്നും പറയുന്നത്... നിന്നെ ഞാന്‍ എന്തായിട്ടാണ് വിശേഷിപ്പിക്കേണ്ടത്? എന്റെ കൂടെ സദാ സഞ്ചരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശിയെന്നൊ? എന്നെ പ്രണയിക്കുന്ന കാമുകനെന്നോ?, എന്നെ ശകാരിക്കാറുള്ള തോഴനെന്നൊ അതോ എന്നോടോപ്പം കളിക്കുകയും പിണങ്ങുകയും ചെയ്യുന്ന കൊച്ചുകുട്ടിയെന്നൊ... ഇന്നും അതിനുത്തരമില്ല.. ഇന്നത്തെ എന്റെ ആഘോഷമെന്താണെന്നു നിനക്കറിയാമൊ? .. ദേ.. ഈ ബ്ലോഗില്‍ ചെയ്തുവെച്ചിരിക്കുന്നതു കണ്ടില്ലെ അത്രതന്നെ.. ഇന്നെന്തെങ്കിലുമൊരു വ്യത്യാസം വേണമെന്നൊരു തോന്നല്‍. Half day ലീവെടുക്കണം.. ഒരു റെസ്റ്റോറന്റില്‍ ജന്നല്ലിന്റെ വശത്തായിട്ട് ഒരു ടേബിള്‍ ബുക് ചെയ്തിട്ടുണ്ട്. നാളെ അവിടെ തിരക്കായിരിക്കും, ഒരു ബാന്‍‌ടിന്റെ പെര്‍ഫോര്‍‌മന്‍സുണ്ട്.. തനിച്ചിരുന്നൊരു ലഞ്ച്.. അവിടെ ഒരുപക്ഷേ ഞാന്‍ മാത്രമായിരിക്കും ഒറ്റയ്ക്ക് വരുന്നത്. പക്ഷേ എനിക്കതില്‍ വിഷമമില്ല.. കാരണം ഞാന്‍ ഒരിക്കലും തനിച്ചല്ല, ജീവിക്കുന്നത് ഞാനാണെങ്കിലും എന്നിലെ നിനവുകളെല്ലാം നിന്റേതാണ്.. കുറച്ചുനേരം അവിടെയിരിക്കണം.ഓരോന്നുമിങ്ങനെയോര്‍ത്ത്. എന്നിട്ട് ലൈബ്രറിയില്‍ പോയാലൊ എന്നാലോച്ചിക്കുകയായിരുന്നു.. അവിടെപ്പോയാല്‍ സമയം പോകുന്നത് അറിയുകയേയില്ല.. അപ്പോള്‍ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത് മാഷേ..ആഹ്.. നീ ഇതൊക്കെ വായിക്കുകയായിരിക്കും, മുഘത്തിടയ്‌ക്കിടെ ഒരു ചെറിയ പുഞ്ചിരി വന്നു മായുന്നുണ്ടാകും.ചിലപ്പോള്‍ കണ്ണുകള്‍ നിറയുന്നുണ്ടാക്കും.. എന്നിട്ടാലോചിക്കും എന്തെങ്കിലും കമെന്റെഴുതിയിട്ടാലോയെന്ന്... പക്ഷേ നീ എഴുതില്ല.. നിനക്കു വാക്കുകള്‍ കിട്ടുന്നില്ലായിരിക്കും അല്ലെ?.. എനിക്കറിയാം.. ഇന്ന് നമ്മളൊരുപക്ഷേ അരുകിലില്ലായിരിക്കാം... പക്ഷെ ഒരിക്കലും നീയെനിക്കകലെയല്ല... എന്ന് സ്‌നേഹപ്പൂര്‍‌വ്വം.........

Monday, February 4, 2008

Living..


നമ്മുടെ ജീവിതവും മരണവുമൊക്കെ നമ്മുടെ ഹൃദയത്തിനകത്താണ്.ഞാനിതുവരെ ജീവിച്ചത് എന്റെ ഹൃദയത്തിലാണ്.എന്റെ ഇനിയുള്ള ജീവിതവും അങ്ങനെയായിരിക്കും ? (Fyodor Doestovsky)

Sunday, February 3, 2008

ഞാനും അനാഥനായ എന്റെ ദൈവവും


“ ദൈവം ആരാണ് ? അദ്ദേഹം എവിടെയാണ് ? “ എന്നൊക്കെ ഞാന്‍
നിങ്ങളോട് ചോദിച്ചാല്‍ നിങ്ങള്‍ എന്തുപറയും? എനിക്കു ഭ്രാന്തെന്നൊ?
ദൈവത്തിനെ നിനക്കു കാണണമെന്നുണ്ടൊ? ശെരി.. എന്നാല്‍ ഞാന്‍ പറയുന്നു,
ഞന്‍ കാണിച്ചുതരാമെന്നു. അപ്പോള്‍ പിശാചിനേയൊ? അതും ഞാന്‍ കാണിച്ചു
തരുന്നെങ്കിലോ..? നിങ്ങള്‍ നിങ്ങളെപറ്റി ആലോചിക്കുന്നുണ്ട്.. സദാസമയവും.. എന്നാല്‍
ശെരിക്കും നിങ്ങള്‍ നിങ്ങളെപറ്റിയാണൊ ചിന്തിക്കുന്നത്? നിങ്ങള്‍ നിങ്ങളെ സ്വയം
അറിയുന്നുണ്ടോ.. ആര്‍ക്കാണ് ഇതിനൊക്കെ നേരം എന്നല്ലെ..? ശെരിയാ..
എന്നാല്‍, നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കു.നമ്മളില്‍ എത്രമാത്രം ദൈവമുണ്ടെന്നും
പിശാചുണ്ടെന്നും നിനക്കു ഒരുപക്ഷേ തിരച്ചറിയാന്‍ കഴിഞ്ഞേക്കും... നിനക്കു നിന്റെ
ദൈവത്തെ നിന്നില്‍ തന്നെ കാണാന്‍ കഴിയുമായിരിക്കും.അതുപ്പൊലെ
പിശാചിനേയും. എന്നോട് എത്രയോപ്പേര്‍ ദൈവങ്ങളെക്കുറിച്ച് സംസാരിച്ചു. അതെന്നില്‍
ഭീതിയുണര്‍ത്തുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ നിങ്ങള്‍ ഏതു ദൈവങ്ങളെക്കുറിച്ചാണോ
വാതോരാതെ സംസാരിക്കുന്നത്, ആ ദൈവങ്ങളെ എനിക്കറിയില്ല.എനിക്കവര്‍
അജ്ഞാതരായ് തോന്നുന്നു.അധികാരഭാവവും ഔദ്‌ധത്യവും ധാര്‍ഷ്‌ടതയും നിറഞ്ഞ
പ്രബലരായ ധനികര്‍‍‍. അവരില്‍ തന്നെ പക്ഷാഭേതങ്ങള്‍. അങ്ങനെയുള്ളപ്പോള്‍ ഞാനെന്നൊരു വ്യക്തി വെറും
നിസ്സാരം.എനിക്കുമുണ്ടൊരു ദൈവം, അദ്ദേഹത്തെ നിങ്ങള്‍
അറിയുകയില്ല.അദ്ദേഹം ദരിദ്രനാണ് .മറ്റുള്ളവര്‍ ഞങ്ങളെ പുച്ഛിക്കുന്നു.എന്നാലും
എനിക്കു പരാതിയില്ല എന്റെ അനാഥനായ ദൈവം എന്നില്‍ വസിക്കുന്നു.ദിനവും
നിശബ്‌ദമായ് എന്റെയുള്ളിലെ പിശാചുമായ് യുദ്ധം
ചെയ്തുകൊണ്ടിരിക്കുകയായിരുക്കും...

Saturday, February 2, 2008

Mirabai



"If i had known that falling in love was to fall in with pain,

i would have thundered a drum to proclaim through the city that love was banned for all "

( mirabai )

Tuesday, January 29, 2008

29.1.08

ആറാമത്തെ നിലയിലാണ് മുറികിട്ടിയത്.എനിക്കവിടെ ആകെ ഇഷ്ടമുള്ള കാര്യമെന്തെന്നുവെച്ചാല്‍. ആ ആശുപത്രിയുടെ വരാന്തയുടെ അറ്റത്തു നിന്നാല്‍ കടലുകാണാന്‍പറ്റും. അങ്ങു ദൂരെ, കടലും ആകാശവും. രണ്ടല്ല, ഒന്നെന്നപ്പോലെ.. ആ വാര്‍ഡില്‍ ഞങ്ങളുടെ നേരെയുള്ള മുറിയില്‍ ഒരു സ്ത്രീയായിരുന്നു വളരെ പ്രായമൊന്നുമില്ലായിരുന്നു അവര്‍ക്ക്.അവരുടെ അരയ്ക്കു താഴെവെച്ചു തിളച്ചവെള്ളം വീണു പൊള്ളലേറ്റിരുന്നു. ആ മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വല്ലാത്തൊരു ദുര്‍‌ഗന്ധം അവിടെയൊക്കെ പടരാറുണ്ട്. വെന്ത മാം‌സത്തിന്റെ നാറ്റം.. മറ്റൊരു മുറിയില്‍ ഒരു കാന്‍സെര്‍ രോഗിയായിരുന്നു.ഭേതമാകുകില്ലന്നറിഞിട്ടും അയാളുടെ ഭാര്യയും മക്കളും അയാളെ ചികിത്സിച്ചുകൊണ്ടേയിരുന്നു. ചില രാത്രികളില്‍ അയാള്‍ക്കു അസുഖം കൂടതലാകും.അപ്പോയൊക്കെ അയാള്‍ രക്തം ഛര്‍ദ്ദിച്ചിരുന്നു.. എല്ലാരും പോയി കാണാറുണ്ട് പക്ഷെ ഞാന്‍ പോയില്ല.. മറ്റുള്ളവരെപ്പോലെ പരിതാപത്തോടെ എനിക്കവരെ നോക്കിനില്‍ക്കണമെന്ന് തോന്നിയില്ല. അവിടുത്തെ വായുവിനെന്തോ പ്രത്യേകതയുണ്ടെന്നെനിക്കു തോന്നി. കാരണം, എന്റെ ഹൃദയം കല്ലായിപ്പോയോ എന്നെനിക്കുപ്പോലും തോന്നിയിരിന്നു.അമ്മയ്യുടെ ഓപ്പറേഷന്‍ സമയത്ത് ഞാന്‍ ഒറ്റയ്ക്കായിരുന്നു എല്ലാം നോക്കി നടത്തിയത്.അപ്പോയൊന്നും ഞാന്‍ കരയുകയോ തളര്‍ന്നിരിക്കുകയോ ചെയ്തില്ല.. കാരണം എനിക്കതിനൊന്നും അപ്പോള്‍ സമയമില്ലായിരുന്നു. എന്റെ കടമ ഞാന്‍ ഭംഗിയായ് നിര്‍വഹിച്ചു.പ്രതിഫലം ആഗ്രഹിക്കുകയോ പകരം അവര്‍ എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നോ ഒന്നും ഞാന്‍ കരുതിയിരുന്നില്ല. എന്തായാലും ഇനി എനിക്കെന്റെ ലോകത്തേക്കു തിരിച്ചുവരാം.. അപ്പോള്‍ നമ്മളെവിടയാ പറഞ്ഞു നിര്‍ത്തിയത് ?... അതിനുമുമ്പേ, വേറൊരു കര്യംകൂടി.. പണ്ട് മുതലേ ഞാന്‍ മലയാളത്തില്‍ കുറച്ചു പിറകിലായിരുന്നു.പുറത്തുള്ള സ്ക്ക്‍ളുകളിലൊക്കെയായിട്ട് മാറി മാറി പടിച്ചതുകൊണ്ടാകാം.ആ സമയത്ത് ഇംഗ്ലീഷ് കവിതകളും നോവലുമായിരിന്നു തലയ്‌ക്കുപിടിച്ചിരുന്നത്.. പക്ഷേ, അപ്പോയൊക്കെയും എനിക്കൊരു പൂര്‍ണ്ണത അനുഭവിക്കാന്‍ കയിഞ്ഞിരുന്നില്ല. മലയാളഭാഷയോട് വല്ലാത്തൊരു സ്‌നേഹം തോന്നിതുടങ്ങി.CBSE ഉപേക്ഷിച്ചു ഞാന്‍ +2’ന് നേരെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ചേരാന്‍ തീരുമാനിച്ചു.(പിന്നേട് ആ തീരുമാനം കുറച്ചു ഭാരിച്ചതായ്‌തീര്‍‌ന്നായിരുന്നു.)എന്തായാലും +2’നു എന്നെ മലയാളം പടിപ്പിച്ച റ്റീച്ചര്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നു. ക്ലാസില്‍ ഏറ്റവും കുറവ് മാര്‍‌ക്ക് എനിക്കായിരുന്നു.( അവസാനം വരെയും അതു അങ്ങനെ തന്നെയായിരുന്നെന്ന തോന്നുന്നത്).പിന്നേട് മലയാ‍ള പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി.. ഒടുവില്‍ ഇവിടെ വന്നെത്തി.. മലയാളം നേരെ എഴുതാന്‍ അറിയാത്ത ഞാന്‍ ഇപ്രകാരം ഒരു ബ്ലോഗ് തുടങ്ങിയെന്നറിഞ്ഞപ്പോയെ സുഹൃത്തിക്കള്‍ പരിഹസിക്കാന്‍ തുടങ്ങിയായിരുന്നു.എന്നാലും എനിക്കൊന്നുമില്ല.. മലയാളത്തില്‍ എഴുതുമ്പോള്‍ മനസ്സിനൊരു ത്രിപ്തികിട്ടാറുണ്ട്. ഇപ്പോയും എനിക്കൊരുപാട് അക്ഷരതെറ്റുകളുണ്ട്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊന്നുമെനിക്കറിയില്ല.. എനിക്കാകെ അറിയുന്നത് എന്റെ ഒട്ടും പാവമല്ലാത്തതും എന്നാല്‍ ക്രൂരമല്ലാത്തതുമായ എന്റെ ഹൃദയത്തിന്റെ ഭാഷമാത്രം.. അതില്‍ തെറ്റുകള്‍ ഒരുപാട് കാ‍ണാം.. കഴിയുമെകില്‍ തിരുത്തി തരാന്‍ മറക്കരുത്..

Friday, January 11, 2008

11.1.08

ഇന്നും ഒന്നും എഴുതിയില്ല. പകരം പടം വരയ്ക്കലായിരുന്നു പരുപാടി. വരയ്ക്കാന്‍ ഇരുന്നാ‍ല്‍ പിന്നെ അതു തീരുന്നത് വരെ ബാക്കിയൊരു
കാര്യവും നടക്കില്ല. ഒരു പ്രാവശ്യം, യൂണിവേര്‍‌സിറ്റി പരീക്ഷ നടക്കുന്ന സമയം.പരീക്ഷയുടെ തലേനാള്‍, എല്ലാവരും തകര്‍ത്തു പഠിത്തം.ഞാനെന്ന
അഹങ്കാരി,ഒരു പഴെയ കസേരയില്‍ എത്രയോ മണിക്കൂറായ് ഒരേയിരുപ്പാണ്.. ഞാന്‍ ഒഴിച്ചെല്ലാവരും പഠിക്കുന്നുണ്ട്.ഞാന്‍ പഠിക്കുന്നില്ല.“ എന്തു
കൊണ്ട് ? “ എന്ന ചോദ്യത്തിന്, എന്റെ കാര്യത്തില്‍ വലിയ പ്രാധാന്യമില്ല. എന്തെന്നാല്‍ എനികുമറിയില്ല.. ഞാ‍ന്‍ പെട്ടന്നെണീറ്റ്, എന്റെ പെട്ടിതുറന്ന്
പേപ്പറും പെന്‍സിലുമെടുത്ത്.. പടിക്കാനായിരുന്നില്ല.. വരയ്ക്കാന്‍ .. അങ്ങനെ ഞാനിരുന്നു വരച്ചു. ഇടയ്‌ക്കിടെ എന്റെ സുഹൃത്തുക്കള്‍ വന്നെത്തി
നോക്കും.( ഞാന്‍ ഹോസ്‌റ്റലിലായിരുന്നു). ചിലര്‍ കുറച്ചു നേരം എന്നെ നോക്കിനിന്നു.എന്നിട്ട് ഒന്നും മിണ്ടാതെ തിരിച്ചുപോകും.. പറഞ്ഞിട്ട്
കാര്യമില്ലെന്നു അവര്‍‌ക്കു തോന്നികാണും.. എന്തായാലും, വരച്ചു തീര്‍‌ന്നപ്പോള്‍ നേരം പുലര്‍ന്നു.രാത്രി മുഴുവനും ഉണര്‍ന്നിരുന്നതിനുള്ള ശിക്ഷ
പിന്നേടാണ് അറിഞ്ഞ്. ജയിക്കുമെന്ന് കരുതിയ പരീക്ഷയായിരുന്നു. പക്ഷെ, നെരെചൊവ്വേ എഴുതാന്‍ പറ്റിയില്ല. പരീക്ഷ ഹാളിലിരുന്നു മുടിഞ്ഞ
ഉറക്കമായിരുന്നു. അതിന്റെ ഫലമെന്നപോലെ റിസല്‍റ്റ് വന്നപ്പോള്‍ ഞാന്‍ തോറ്റുപോയി. ( പിന്നെടതു എഴുതിയെടുത്തു കേട്ടൊ.. ) എന്തായാലും
ശെരി, എല്ലാ സെമെസ്റ്ററുകളിലും എനിക്കു മുറതെറ്റാതെ അരിയര്‍ അഥവാ സപ്പ്ലി വീണുകൊണ്ടേയിരുന്നു.( മനസ്സില്‍ വിശമമുണ്ടായിരുന്നെങ്കിലും
ആരോടും പറയാനൊന്നുമ്പോയില്ലന്നെ..) എന്തായാലും ഒടുവില്‍ 1st ക്ലാസോടെ ജയിച്ചു. Electronics engineer ആയിപ്പോയ ഞാന്‍ , കരിയറിന്റെ
വഴിത്തിരുവ് എന്ന ഘട്ടത്തില്‍ അതിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നും ഒരു ആര്‍ട്ടിസ്‌റ്റായ് അറിയപ്പെടാനായിരുന്നു ആഗ്രഹം.
സ്വാഭാവികമായ് വീട്ടില്‍ വലിയ താല്പര്യമില്ല. രണ്ടാമത്, എന്റെയൊരു സ്വഭാവമനുസരിച്ചു വീട്ടില്‍ പുതിയൊരു പ്രസ്താവന പുറപ്പെടുവിച്ചു. “ എന്നെ
ജോലിക്കു പോകണ്ടാ..” എന്നു പറഞ്ഞു. പണ്ട് എപ്പോഴും ഏകാന്തത വേണമെന്ന് ആഗ്രഹിച്ചിരുന്നു.. എന്റെയൊരു കഷ്‌ടക്കാലത്തിന് “എന്നാല്‍ ആയിക്കോട്ടെ..” എന്നു
പടച്ചോന്‍ കരുതി.. അങ്ങനെ കയിഞ്ഞ കുറച്ചു വര്‍‌ഷങ്ങളായ് ഞാന്‍ വനവാസമെന്നു പറയുന്നതുപോലെ ഗൃഹവാസമായിരുന്നു.ഈ സമയത്ത്
വിരലില്‍ എണ്ണാവുന്ന പ്രാവശ്യം മാത്രമേ ഞാന്‍ വീട്ടിന്റെ പുറത്തുപോലും പോയിട്ടുള്ളു.“ കാ... “യെന്നു പറഞ്ഞാല്‍ അതു “കേ.. “ എന്നാക്കുന്ന
സമൂഹമായിരുന്നു എനിക്കു ചുറ്റും. ഊത്തുകാടിന്റെയും ത്യാഗരാജരുടെയും പാട്ടുകള്‍ ഒരു ചിലര്‍ (ഒരു മതക്കാര്‍ ) മാത്രമേ കേള്‍ക്കൂ എന്ന്
ധാരണയുള്ളതും , ഇംഗ്ലീഷ് പാട്ടുകള്‍ ശബ്‌ദം കൂട്ടിവെച്ച് കേട്ടാല്‍ മൂക്കത്ത് കൈ വെയ്ക്കുന്നതുമായ വിശാലഹൃദയര്‍ . (പണ്ടൊക്കെ എന്റെ വീട്ടില്‍
അത്രയ്‌ക്ക് എതിര്‍‌പ്പില്ലായിരുന്നു... പക്ഷെ ഇപ്പോള്‍ വല്ലിയ ഇഷ്‌ടമല്ലാതായിരിക്കുന്നു). ഞാനറിയാതെ ഇവിടെ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്.( അവരുടെ വിചാരം ഞാനൊന്നുമറിയുന്നില്ല എന്നാണ്.) ഞാന്‍ എന്റെ
മനസില്ലുള്ളതൊക്കെ തുറന്നുപറഞ്ഞാതാണിപ്പോള്‍ തെറ്റായത്. എന്തായാലും ശെരി ഒരു അന്യ ജാതിക്കാരനെ കൊണ്ട് എന്നെ നിക്കാഹ് കഴിപ്പിക്കുന്ന
കാര്യം “ ഗോവിന്ദാ.. ഗോപാലാ.. “ എന്ന അവസ്ഥയായ്.. അതേ സമയം ഞാന്‍ ‍.. ദേ.. ഇവിടെ.. ആരുമറിയാതെ അതിരഹസ്യമായ് ബ്ലോഗില്‍
വായില്‍ തോന്നുന്നതൊക്കെ കുറിക്കുന്നു.. എന്റെ ഊഹം ശെരിയാണെങ്കില്‍ എന്നെ ഇവര്‍ ഉടനെ തന്നെ ഒരു സ്കൂളുപോലുള്ള സ്ഥാപനത്തിലേക്കു
പറഞ്ഞു വിടും, അവിടെ മതപരമായ് പഠിപ്പിക്കുന്ന സ്ഥലമാണ്. അവിടെ കുറച്ചു നാള്‍ താമസിച്ച് പഠിക്കണം.പടിച്ചു തീരുന്നതുവരെ വീട്ടില്‍ പോകാന്‍
പറ്റില്ല.കൂടിപ്പോയാല്‍ രണ്ടൊ മൂന്നോ മാസം.എന്റെ മനസ്സ്മാറ്റാനായിരിക്കും. ഞാന്‍ വഴിതെറ്റിപോകുന്നു എന്നാണ് അവരെല്ലാം ധരിക്കുന്നത്.
ഞാനെന്റെ മനസ്സ് പറയുന്നത് കേള്‍ക്കുന്നു, അതാണ് ഞാന്‍ ഇന്നു ചെയ്യുന്ന മഹാപരാധം ഖുര്‍‌ആന്‍ പാരയണം ചെയ്യുന്ന ഞാന്‍ അതുപോലെ
ഭഗവത്‌ഗീതയും വായിക്കുന്നു.. ഈ ലോകത്ത് ശെരിയും തെറ്റു എന്നൊന്നുമില്ല, എല്ലാം അവരവരുടെ മനസ്സ്‌പോലിരിക്കും. എന്റെ ശെരി ഒരുപക്ഷെ
മറ്റുള്ളവരുടെ തെറ്റായിരിക്കാം.. അതുപോലെ മറിച്ചും

Tuesday, January 8, 2008

“ കത്തുന്നത് സൂര്യനാണെങ്കിലും ആ ചൂടില്‍ പൊള്ളുന്നത് പാവം ഭൂമിയാണ്.. അല്ലെ..? “

8 . 1 . 08

ഇടയ്ക്കിടെ വരാറുള്ള തലവേദന ഇപ്രാവശ്യയവും മുടങ്ങാതെ തന്നെ വന്നു. എന്നാല്‍ ഇത്തവണ പനിയും പിടിച്ചു. അതു കാരണം sysytem on പോലും ചെയ്തില്ല. അതു കൊണ്ടു ഒന്നും എഴുതാന്‍ തോന്നിയതുമില്ല. ഒരു രീതിയില്‍ ഞാന്‍ ഒരെഴുത്തുക്കാരിയേയല്ല.. രാവിലെ പടിക്കാനും പടിപ്പിക്കാനുമൊക്കെ പോകുന്ന വഴി ബസ്സില് ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓരോന്നും അങ്ങനെ ചിന്തിച്ചുകൂട്ടും അത്ര തന്നെ.

Tuesday, January 1, 2008

മരണം


പ്രേമത്തിന് നമുക്കു നല്‍കാന്‍ കഴിയുന്ന ഉന്നതപദവി മരണമാണൊ ? അല്ലെങ്കില്‍ പ്രേമത്തിന്റെ കൊടുമുടി..! അല്ലെന്നെനിക്കു തൊന്നുന്നു.. എന്നാലും ‘ മരണം ‘ എനിക്കെന്നുമൊരു ഒബ്‌സെശനായിരുന്നു, ഒഴിയാബാധയെന്നവണ്ണം. സദാ എന്റെ ചിന്തയില്‍ കുഴപ്പിച്ചിരുന്നൊരു ചോദ്യം. ജീവിതതിന്റെ
യഥാര്‍‌ത്ത പൊരുള്‍ എന്തായിരിക്കും ..? അങ്ങനെ, പണ്ടൊരിക്കല്‍ ഞാന്‍ പരിഭ്രാന്തയും അധര്‍മ്മിയും പൈശാചികവുമായിത്തീര്‍‌ന്നു.അന്നൊരിക്കല്‍ ഞാന്‍
നരകത്തിലോട്ടൊരു യാത്ര പുറപ്പെട്ടിരുന്നു പക്ഷെ യാത്ര മുഴുവിപ്പിക്കുന്നതിനു മുമ്പേ മടങ്ങുകയായ്. അന്നു വഴിമധ്യേ ഞാനൊരു ദൈവദൂതനെ കണ്ടു
.നിറഞ്ഞ കണ്ണുകളുമായ് എന്നെ അവന്‍ നോക്കിനിന്നു.ദൈവം എന്റെ പ്രാര്‍‌തഥനയുടെ അല്ലാ.. ചോദ്യങ്ങളുടെ ഫലമെന്നപ്പോലെ
ഭൂമിയിലേക്കയച്ചുതന്നൊരു ഉത്തരം.
നിര്‍‌ദ്ദയനായ ദൈവം എത്ര കാരുണ്യവാനുമാണ്.. അല്ലെ!